Saturday, July 18, 2009

സ്വവര്‍ഗ ലൈംഗികതയ്‌ക്ക്‌ നിയമപരിരക്ഷ നല്‌കാന്‍ നീക്കം; സദാചാര രാഹിത്യത്തിന്‌ നിയമത്തിന്റെ മറക്കുടയോ?

കടപ്പാട്:
എഴുതിയ മുര്‍ശിദ്‌ പാലത്ത്‌ , പ്രസിദ്ധീകരിച്ച ശബാബ് വാരിക.

സ്വാതന്ത്ര്യത്തിന്റെ പരിധി എത്രയാണ്‌? ഈ ചോദ്യത്തിന്‌ ഒരു നാടന്‍ മറുപടിയുണ്ട്‌. നിങ്ങള്‍ക്ക്‌ കൈവീശാം, പക്ഷേ അത്‌ അന്യന്റെ മൂക്കില്‍ സ്‌പര്‍ശിക്കരുത്‌. അക്ഷരംപോലുമറിയാത്ത സാധാരണക്കാരന്റെ അറിവാണിത്‌. എന്നാല്‍ പത്തുകൊല്ലം സ്‌കൂളിലും പിന്നെ അഞ്ചുകൊല്ലം കോളെജിലും തുടര്‍ ന്ന്‌ നിയമക്കോളെജിലും പഠിച്ചിറങ്ങി പതിറ്റാണ്ടുകള്‍ അഭിഭാഷകനായും പിന്നെ വര്‍ഷങ്ങളോളം ജഡ്‌ജായും പരിചയിച്ചവര്‍ക്ക്‌ ഇത്‌ തിരിയാതെ പോകുന്നത്‌ അക്കാദമിക പഠനത്തിന്റെ തിരക്കിനിടക്ക്‌ നാട്ടിന്‍പുറത്തെ ചായക്കടയിലെങ്കിലും ഒന്നു കയറിനോക്കാന്‍ നേരമില്ലാതെ പോയതുകൊണ്ടാകാം. ഇന്ത്യന്‍ ഭരണഘടനയിലെ 14,15,21 അനുഛേദങ്ങ ളുടെ ലംഘനമെന്ന നിലയില്‍ സ്വവ ര്‍ഗലൈംഗിതക്കെതിരായ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ്‌ റദ്ദാക്കാനുള്ള ദല്‍ഹി ഹൈക്കോടതിയുടെ വിധികേട്ടപ്പോഴാണ്‌ ഇങ്ങനെ ചിന്തിച്ചുപോയത്‌.
സ്വവര്‍ഗ ലൈംഗികത ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സ മത്വത്തിനെതിരാണെന്നാണ്‌ കോടതിയുടെ ഒരു നിരീക്ഷണം. ശരിയായിരിക്കാം. പക്ഷേ, ഇതിലേറെ പ്രാധാന്യമര്‍ഹിക്കുന്ന പല വിവേചനങ്ങളും ഭരണഘടനയിലുണ്ടെന്ന്‌ ആര്‍ക്ക്‌ അറിയില്ലെങ്കിലും നിയമജ്ഞര്‍ക്ക്‌ അജ്ഞാതമാകരുതല്ലോ. കുഷ്‌ഠരോഗികളെപ്പോലും ഭരണഘടനാപരമായി മാറ്റിനിര്‍ത്തുന്നവരാണ്‌ നമ്മള്‍ ഇന്ത്യക്കാരെന്നത്‌ ഈ പുതിയ കാലത്തും അഭിമാനിക്കാവുന്നതാണ്‌! സത്യത്തില്‍ വിവേചനരഹിത ഇന്ത്യയെ പുനസൃഷ്‌ടിക്കാനാണ്‌ കോടതികള്‍ വിധിപുറപ്പെടുവിക്കുന്നതെങ്കില്‍ ഇത്തരത്തിലുള്ള, മനുഷ്യത്വവും അറിവുമുള്ള ആരും സമ്മതിക്കുന്ന വിവേചനങ്ങള്‍ക്കെതിരെയല്ലേ അവര്‍ ഇടപെടേണ്ടത്‌.

എന്നാല്‍ ഇവിടെ മനുഷ്യത്വമോ സ്വാതന്ത്ര്യമോ സമഭാവനയോ ഒന്നുമല്ല പ്രശ്‌നം. പണവും സുഖവുമാണ്‌ നമുക്കുവേണ്ടത്‌. അത്‌ ഭരണകൂടത്തിനായാലും നീതിപീഠത്തിനായാലും അനിവാര്യമാണ്‌. മദ്യനിരോധവും സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം സാര്‍വത്രികവും സൗജന്യവുമാക്കാനുള്ള നിര്‍ദേശവും ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളില്‍ പൊടിപിടിച്ചു കിടക്കുമ്പോള്‍ ഏകസിവില്‍കോഡെന്ന നിര്‍ദേശകതത്വത്തിനായി മാത്രം നിയമനിര്‍മാണത്തിന്‌ ശഠിക്കുന്ന ഒരുതരം രോഗവും ഇവിടെ ചിലര്‍ക്കുണ്ടല്ലോ. ഇത്തരം വൈരുധ്യങ്ങളെയെല്ലാം ഏകോപിപ്പിക്കാവുന്ന ഉത്തരമാണ്‌ മേല്‍പറഞ്ഞ പണ-സുഖന്യായം. കള്ളോ കാമമോ വിറ്റാലും രാജ്യത്തിന്‌ പണംകിട്ടണം. പണം കിട്ടാനുള്ള എളുപ്പമാര്‍ഗം വിനോദസഞ്ചാരമാണെന്ന്‌ ചില പാശ്ചാത്യകങ്കാണിമാര്‍ കുറച്ചുകാലമായി നമ്മളെ ഇമ്പോസിഷനെഴുതിച്ച്‌ പഠിപ്പിക്കുകയാണ്‌. അപ്പോള്‍ വിനോദസഞ്ചാരി വരണമെങ്കില്‍ അനുഭൂതികളുടെ മായികലോകം തീര്‍ക്കണം. അതിനുള്ള അധികം പണച്ചെലവില്ലാത്ത എളുപ്പവഴി കള്ളും ലൈംഗികതയുമാണ്‌. അതിനു വേണ്ടിയാണ്‌ അവര്‍ ഭരണഘടനയും ശിക്ഷാനിയമവുമെല്ലാം തപ്പിയത്‌. എളുപ്പത്തില്‍ തടയുന്നത്‌ ഭരണഘടനയില്‍ ഏക സിവില്‍കോഡും ശിക്ഷാനിയമത്തിലെ സ്വവര്‍ഗരതി വിരുദ്ധതയുമൊക്കെയാണ്‌. എല്ലാം പ്രത്യക്ഷമായും പരോക്ഷമായും കള്ളിനും കാമത്തിനും നിയന്ത്രണമേര്‍പ്പെടുത്തുന്ന വകുപ്പുകളാണ്‌. പഞ്ചായത്തീ രാജ്‌ നിയമത്തില്‍ മദ്യനിരോധത്തിന്‌ ത്രിതലപഞ്ചായത്തുകള്‍ക്ക്‌ അധികാരം നല്‌കുന്ന നിയമം പുറംലോകമറിയാതെ ശീതികരണികളില്‍ അടച്ചിടപ്പെട്ടതും തുടര്‍ന്നുവായിക്കുക.

ഒരാള്‍ക്ക്‌ തോന്നുന്നതെല്ലാം അനുഭവിക്കാന്‍ അവസരമുണ്ടാകുക എന്നതാണ്‌ സ്വാതന്ത്ര്യത്തിന്റെ അര്‍ഥമെങ്കില്‍, താന്തോന്നിത്തങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തുന്നതാണ്‌ വിവേചനമെങ്കില്‍ ഇന്നാട്ടില്‍ നിന്നുപിഴക്കാന്‍ സാക്ഷാല്‍ സുപ്രീംകോടതി എടുപ്പിനുപോലും സാധിക്കുമെന്നു തോന്നുന്നില്ല. നിങ്ങളുടെ ഭാര്യയെ എനിക്കിഷ്‌ടമാണ്‌. അവള്‍ക്കും എന്നെ ഇഷ്‌ടമാണ്‌ എന്ന വാദവുമായി മനുഷ്യാവകാശത്തിന്റെ പുതു ശ്‌ളീഹമാര്‍ കോടതിയെ സമീപിച്ചാല്‍ ഭരണഘടനയുടെ 15-ാം അനുഛേദത്തിന്റെ ഉദാരതയില്‍ അത്‌ അനുവദിക്കേണ്ടി വരും. എന്നാല്‍ പിറ്റേന്ന്‌ നിങ്ങളുടെ ഭാര്യ എന്റെ കിടപ്പറപങ്കിടുന്നത്‌ എന്റെ ഭാര്യക്കും ഞാന്‍ നിങ്ങളുടെ ഭാര്യയുടെ കൂടെ ശയിക്കുന്നത്‌ നിങ്ങള്‍ക്കും ഇഷ്‌ടമല്ലാത്തതിനാല്‍ ആ ബന്ധം വേര്‍പെടുത്തി തരണമെന്നു പറഞ്ഞ്‌ എന്റെ ഭാര്യ കോടതി കയറിയാല്‍? ഓഹ്‌, ഭരണഘടനാ ഭേദഗതിയാകാമല്ലോ. ആ വിഷയത്തില്‍ ഒട്ടും മടിയും വിവേചനവും കാണിക്കാത്ത സര്‍വംസഹയല്ലേ നമ്മുടെ ഭരണഘടന. അത്‌ കഷ്‌ടപ്പെട്ട്‌ എഴുതിയുണ്ടാക്കിയവരൊക്കെ നരത്തേ കാലംചെന്നതെത്ര ഭാഗ്യം. ഭരണഘടനാ നിയമങ്ങളും ശിക്ഷാനിയമങ്ങളുമെല്ലാം പൂവിതള്‍ പോലെ കശക്കി എറിയുകയല്ലേ പുതിയ അംബേദ്‌കര്‍മാരും മെക്കാളെമാരുമെല്ലാം. പ്രേതമില്ലെന്നതും റൂഹാനികള്‍ ഒന്നും ചെയ്യില്ലെന്നതും കട്ടായം. ഉണ്ടെങ്കില്‍ ഇപ്പോള്‍ പാര്‍ലമെന്റിലും കോടതിയിലുമിരിക്കുന്നവര്‍ അവിടെയൊന്നും കാണില്ലായിരുന്നു!

നമുക്ക്‌ പുതിയ കോടതിവിധി നോക്കാം. രാഷ്‌ട്രത്തിന്റെ സാന്മാര്‍ഗിക വിയോജിപ്പു മൂലം ഒരു വിഭാഗമാള്‍ക്കാരെ കുറ്റവാളികളായി മുദ്രകുത്തുന്നതു ഭരണഘടനയില്‍ ഉറപ്പുനല്‌കിയിരിക്കുന്ന തുല്യത എന്ന മൗലികാവകാശത്തിന്റെ ലംഘനമാണ്‌. ഭരണഘടനാമൂല്യങ്ങള്‍ക്കും മനുഷ്യന്റെ അന്തസ്സിനും വിരുദ്ധമാണു ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ്‌... ലിംഗം, ജാതി, മതം, ജന്മസ്ഥലം എന്നിവയില്‍ ഏതിന്റെയെങ്കിലും അടിസ്ഥാനത്തില്‍ വിവേചനം പാടില്ലെന്നു ഭരണഘടനയുടെ 15-ാം അനുഛേദത്തില്‍ വ്യക്തമായി പറയുന്നുണ്ട്‌. ലൈംഗികതയുടെ പേരിലുള്ള വിവേചനവും ഇക്കൂട്ടത്തില്‍പ്പെടുന്നതാണ്‌. സമത്വം എന്നതിനെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളണം. അപ്പോള്‍ പ്രായപൂര്‍ത്തിയായ രണ്ടുവ്യക്തികള്‍ തമ്മില്‍ ഉഭയ സമ്മതത്തോടെ സ്വകാര്യമായി നടത്തുന്ന ഏതു ലൈംഗികതയും നിയമവിധേയമാണെന്ന്‌ സമ്മതിക്കേണ്ടിവരും. ഇതെല്ലാമാണ്‌ കോടതിയുടെ നിരീക്ഷണം. എത്ര ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്നവയാണീ കണ്ടെത്തലുകള്‍. എത്ര ലളിതമായാണ്‌ കോടതി ഇത്‌ കൈകാര്യംചെയ്‌തത്‌. ഇന്ത്യന്‍ ഭരണഘടനയുടെ ജനാധിപത്യമെന്ന നെടുംതൂണിനാണിവിടെ കത്തിവീഴുന്നത്‌. മഹാഭൂരിപക്ഷംവരുന്ന ജനതയുടെ പൊതുബോധത്തിന്റെ വിലകുറച്ച്‌ ഒരു ന്യൂനാല്‍ന്യൂനപക്ഷത്തിന്റെ ഭാഗംചേര്‍ന്നിരിക്കുകയാണ്‌ കോടതി. `രാഷ്‌ട്രത്തിന്റെ സാന്മാര്‍ഗിക വിയോജിപ്പ്‌' ഈ ചെറു വിഭാഗത്തിന്‌ അലോസരമുണ്ടാക്കരുതത്രെ. ബാബരി മസ്‌ജിദ്‌ തകര്‍ത്തതിലും ഏകസിവില്‍കോഡ്‌ ചര്‍ച്ചയിലുമൊന്നുമെന്തേ കറുത്തഗൗണിനകത്ത്‌ വെളുത്തകോട്ട്‌ കാണാതെ പോകുന്നത്‌. ഭരണഘടനക്കുപുറമെ മാനവാന്തസ്സിനുചേരത്തതാണ്‌ സ്വവര്‍ഗരതി നിരോധം എന്നു പറയുമ്പോള്‍ മാനവന്‍ എന്നതിന്റെ അര്‍ഥപരികല്‌പനക്കു പോലും ഊനം സംഭവിച്ചോ എന്നു സംശയിക്കണം. അല്ലെങ്കിലും സ്വവര്‍ഗരതിയില്‍ അന്നും ഇന്നും മുന്നിട്ടുനില്‌ക്കുന്ന മെക്കാളെയുടെ ആള്‍ക്കാര്‍ക്ക്‌ കഴുത്ത്‌ കാണിച്ചുകൊടുത്തു തുടല്‍തൂക്കിയും നാവും ചുണ്ടും നല്‌കി ആംഗലേയം സംസാരിച്ചും കവാത്തുമറക്കുന്ന നമുക്ക്‌ ഐ പി സിയിലെ 377 പ്രശ്‌നത്തില്‍ മാത്രമേ സായിപ്പിനെ പറ്റാതുള്ളൂ. മനുഷ്യനെയും അന്തസ്സിനെയുമെല്ലാം നിര്‍വചിക്കുന്ന മാനിഫെസ്റ്റോ പാശ്ചാത്യന്റെതുമാത്രമാണെന്ന്‌ നമ്മള്‍ എന്നോ വിധിയെഴുതിക്കഴിഞ്ഞതാണ്‌. പിന്നാക്കക്കാരനും പ്രതിഭാധനനുമാണെങ്കിലും അംബേദ്‌കര്‍ക്ക്‌ പോലും ഭരണഘടനാ ശില്‌പിയാകാനുള്ള പ്രധാനയോഗ്യത പാശ്ചാത്യ പഠനം തന്നെയാണല്ലോ.

മെക്കാളെയും ബ്രിട്ടീഷുകാരും ഈ നാടിന്‌ ഒട്ടേറെ ദുരിതങ്ങള്‍ പ്രദാനംചെയ്‌തെങ്കിലും ചിലനന്മകള്‍ അവര്‍ അവശേഷിപ്പിച്ചിരുന്നു. അതില്‍പെട്ടതാണ്‌ ശിക്ഷാനിയമത്തിലെ ഈ വകുപ്പ്‌. `പ്രകൃതിയുടെ സ്വാഭാവിക മാര്‍ഗത്തിന്‌ വിരുദ്ധമായി ഒരു പുരുഷനുമായോ സ്‌ത്രീയുമായോ മൃഗവുമായോ ലൈംഗികബന്ധം പുലര്‍ത്തുന്നയാള്‍ ജീവപര്യന്തം ശിക്ഷാര്‍ഹനാണ്‌. അതല്ലെങ്കില്‍ പത്തുവര്‍ഷം തടവും പിഴയും നല്‌കാവുന്നതാണ്‌.' ഇതാണ്‌ പ്രസ്‌തുത വകുപ്പ്‌. മെക്കാളെ തന്റെ നിയമത്തില്‍ തന്നെ അതിന്റെ പ്രധാനകാരണവും വ്യക്തമാക്കുന്നുണ്ട്‌. . പ്രകൃതിയുടെ സ്വാഭാവിക മാര്‍ഗത്തിന്‌ വിരുദ്ധമായി നടക്കുന്നത്‌ എന്ന അര്‍ഥത്തിലാണ്‌ അത്‌ ശിക്ഷാര്‍ഹമാകുന്നത്‌ എന്നാണ്‌ അദ്ദേഹം പറയുന്നത്‌. ഈ കണ്ടെത്തലിന്‌ പ്രസക്തിയില്ലെന്നാണ്‌ കുറെകാലമായി രഹസ്യമായും കുറച്ചുകാലമായി പരസ്യമായും ലോകാടിസ്ഥാനത്തില്‍ ചില സംഘടനകള്‍ പ്രചരിപ്പിക്കുന്നത്‌. ദല്‍ഹി ഹൈക്കോടതിവിധിയെ തകര്‍പ്പന്‍ എന്നും ഈ ദിവസത്തെ സ്വാതന്ത്ര്യദിനമെന്നും പ്രഖ്യാപിക്കുന്നവര്‍ ഇന്നലെ വരെ തെരുവോരങ്ങളിലും ബീച്ചുകളിലും ആളുകാണാതെ മറഞ്ഞിരുന്നവരായിരുന്നു. നേരത്തെ പൊന്തക്കാടുകളുടെയും മലമടക്കുകളുടെയും മറപറ്റി ഒളിച്ചും ഭയന്നും ആനമയക്കിയും കുളംകലക്കിയുമൊക്കെ രഹസ്യമായി സേവിച്ചിരുന്നവര്‍ മാവേലി സ്റ്റോര്‍പോലെ സര്‍ക്കാരിന്റെ പ്രത്യേക കള്ളുവില്‌പന കേന്ദ്രങ്ങള്‍ ഹൈവേ ഓരങ്ങളില്‍ വന്നതോടെ അല്‌പം ഗമയോടെ തന്നെ ഇവന്മാരെ അകത്താക്കിത്തുടങ്ങുകയുണ്ടായി. റോഡില്‍ നീണ്ട വരിനിന്ന്‌ പരസ്യമായി കുപ്പിവാങ്ങി ഏതോ ദിവ്യൗഷധംപോലെ അഭിമാനത്തോടെ ചുമന്നു നടക്കുകയായി. കള്ളുകുപ്പികള്‍ക്ക്‌ അരക്കെട്ടിന്റെ വിങ്ങലും വിയര്‍പ്പും സഹിക്കുന്നതില്‍ നിന്ന്‌ രക്ഷനേടാനായി. അതുപോലെ ആണാകാനും പെണ്ണാകാനും തന്റേടമില്ലാത്ത മനോനിലതെറ്റിയവര്‍ക്ക്‌ എന്തൊരു ധാര്‍ഷ്ട്യമാണീ വിധി സമ്മാനിക്കുക. ഇന്നലെവരെ ദുരാചാരത്തിന്റെ പേരില്‍ തങ്ങളെ വിലങ്ങണിയിക്കാനായി വഴിമുടക്കി നടന്ന നിയമപാലകരെ ഈ നിയമത്തിന്റെ ബലത്തില്‍ നാളെയവര്‍ പുതിയ സദാചാരത്തിന്‌ എസ്‌കോര്‍ട്ടു വിളിക്കില്ലെന്നാരുകണ്ടു.

ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താന്‍ ശ്രമിക്കുന്നതുപോലെ നിരര്‍ഥകമാണ്‌ ഇത്തരം മനുഷ്യവാകാശവാദികളെ ഉണര്‍ത്തല്‍. മനുഷ്യാവകാശം എന്ന ഇരുമ്പുലക്കക്ക്‌ മോള്‍ഡുരൂപീകരിക്കാന്‍ തങ്ങള്‍ക്കേ അവകാശമുള്ളൂ എന്നു ശഠിക്കുന്ന ഈ തറവാട്ടുകാരണവന്മാരെ നമുക്കു വെറുതെ വിടാം. പതിനായിരങ്ങളുടെ അഭിമാനത്തിനും അന്തസ്സിനും വരുന്ന ക്ഷതമല്ല പാതയോരത്തെ മനോവൈകല്യക്കാരുടെ ദുഷ്‌ചെയ്‌തികള്‍ക്കാണ്‌ ഇവരുടെ മാനവികത ഇന്റെണല്‍ മാര്‍ക്ക്‌ നല്‌കുക. സ്വവര്‍ഗ രതി കമ്പോളാധിഷ്‌ഠിതലോകത്ത്‌ നല്ലൊരു ചരക്കായിരിക്കാം. പക്ഷേ, മനുഷ്യനെ കമ്പോളത്തിനപ്പുറത്തു കാണുന്നവര്‍ക്ക്‌ മെക്കാളെയുടെ ഈ വിഷയത്തിലെ നിരീക്ഷണം തെറ്റിയെന്നു പറയാനാകില്ല. വികസിതവും അല്ലാത്തതുമായ ചില പാശ്ചാത്യ രാജ്യങ്ങള്‍ ഈ രതിവൈകൃതത്തെ അംഗീകരിക്കുകയും മനോവൈകല്യക്കാര്‍ക്ക്‌ തുല്യപദവി നല്‌കുകയും ചെയ്‌തിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ജനതയുടെ മുക്കാലേമുണ്ടാണിയും ഇപ്പോഴും ഇതിനെ തിന്മയായി കാണുന്നുണ്ട്‌. രാജ്യത്തെ ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ ഭൂരിപക്ഷത്തിനാല്‍ ഹനിക്കപ്പെടരുതെന്ന്‌ ശഠിക്കുന്നതോടൊപ്പം ആ നിയമം ഭൂരിപക്ഷത്തിന്‌ ഹാനികരമാകരുത്‌ എന്ന നിബന്ധനയുണ്ടെന്നത്‌ സത്യമാണ്‌. സിക്കു പുരോഹിതന്റെ കൃപാണും സംന്യാസിയുടെ ത്രിശൂലവും മലവാസികളുടെ പാരമ്പര്യ ആയുധങ്ങളും അവര്‍ക്ക്‌ നിയമപരമായി കൊണ്ടു നടക്കാം. എന്നാല്‍ അതൊന്നും മറ്റുള്ളവര്‍ക്ക്‌ ശല്യമാകരുത്‌. ഇവിടെ സ്വവര്‍ഗാനുരാഗി അവന്റെ കുടുംബത്തെയും വംശത്തെയും രാഷ്‌ട്രത്തെയുമെല്ലാം അപകടപ്പെടുത്തുന്നവനാണ്‌. ഉദാരലൈംഗിതയുടെ പേരില്‍ ഈ പേക്കൂത്തിനും പരവതാനിവിരിച്ച നമ്മുടെ ഹീറോ സമൂഹങ്ങള്‍ സീറോകളായി മാറുന്ന വാര്‍ത്തകള്‍ കുറച്ചായി പടിഞ്ഞാറു നിന്നും നാം നിരന്തരംകേള്‍ക്കുന്നുണ്ട്‌. എയ്‌ഡ്‌സടക്കമുള്ള ലൈംഗികരോഗങ്ങളും ദുര്‍ബലമാകുന്ന വിവാഹബന്ധങ്ങളും യുവാക്കള്‍ കുറഞ്ഞുവരുന്ന ജനസംഖ്യാനുപാതവും ശിശുകാമത്തിന്റെ വര്‍ധിച്ച തോതും കുട്ടികളെ ദത്തെടുക്കാന്‍ നടക്കുന്ന ഗേകളും തുടങ്ങി ഒരു നൂറുകൂട്ടം പ്രശ്‌നങ്ങളുമായി ജീവഛവമായിരിക്കുകയാണ്‌ അവരുടെ സാമൂഹിക ജീവിതം. പക്ഷേ, ജിറാഫിന്‌ മുള്ളേറ്റാലെന്നപോലെ വേദന അറിയാന്‍ നമുക്ക്‌ സമയമെടുക്കും. ഉത്‌പാദകര്‍ ഉപേക്ഷിക്കുമ്പോഴേ എന്തും നമുക്കു കിട്ടൂ. പ്രത്യേകിച്ചും പാശ്ചാത്യ മെയ്‌ഡ്‌ ആണെങ്കില്‍.

ഇന്ത്യന്‍ പുരാണങ്ങളിലെ കഥകളും ബൈബിള്‍ കഥകളുമെല്ലാം ചില തല്‌പരകക്ഷികള്‍ ദുര്‍ന്യായത്തിലൂടെ ഈ ദുര്‍നടപ്പിന്‌ ഉടുപ്പണിയിക്കാനായി അവതരിപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ ജനത ഇപ്പോഴും ഈ തിന്മയെ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല എന്നാണ്‌ കോടതിവിധിയോടുള്ള ഇന്നാട്ടിലെ ബഹുഭൂരിപക്ഷംവരുന്ന മതവിശ്വാസികളുടെ പ്രതികരണം വ്യക്തമാക്കുന്നത്‌. എന്നിട്ടും ചില വഴുവഴുപ്പുള്ള രാഷ്‌ട്രീയക്കാര്‍ (അവരൊക്കെ ഇന്നാട്ടിലെ പ്രധാനികളായതില്‍ നാം ലജ്ജിക്കുക) നടത്തിയ പ്രതികരണം നിരാശാജനകമാണ്‌. ചിലര്‍ നേരത്തെ തന്നെ പാര്‍ലമെന്റില്‍ വെച്ച്‌ ഇത്‌ നിയമമാക്കാന്‍ തുടങ്ങിയതാണ്‌. പക്ഷേ, സഡോമികളെക്കാളും ലെസ്‌ബിയന്മാരെക്കാളും വോട്ടു മറുഭാഗത്താണെന്നു കണ്ടപ്പോള്‍ അവരൊന്നു തണുത്തിരുന്നു. പക്ഷേ, ഈ ന്യൂനപക്ഷത്തിന്റെയും വോട്ട്‌ വിലയേറിയതാണെന്ന്‌ അവര്‍ മറന്നില്ല. അതുകൊണ്ടു തന്നെ കോടതിയില്‍ തങ്ങള്‍ക്കുവേണ്ടി, പൊതു ജനത്തിനുവേണ്ടി, വാദിക്കേണ്ടിയിരുന്ന വക്കീലുമാര്‍ക്ക്‌ അവര്‍ നിര്‍ദേശംകൊടുത്തു- ഈ നിയമം നിങ്ങള്‍ കൈകാര്യംചെയ്യേണ്ട. നിയമനിര്‍മാണ സഭക്കാരായ ഞങ്ങള്‍ക്കു വിട്ടു തന്നേക്കൂ എന്നായിരുന്നു സര്‍ക്കാര്‍ വാദം. സര്‍ക്കാരിന്റെ ഈ ഇലാസ്റ്റിക്‌ നിലപാട്‌ ജഡ്‌ജിമാര്‍ക്ക്‌ ഏണിയായി. അവര്‍ കാര്യംഭംഗിയായി നിര്‍വഹിച്ചു. എന്നിട്ടിപ്പോള്‍ ഉത്തരവാദപ്പെട്ട രാഷ്‌ട്രിയപ്പാര്‍ട്ടിക്കാര്‍ പറയുന്നു, ഞങ്ങള്‍ക്ക്‌ വിധിയെ കുറിച്ച്‌ പഠിക്കണം, ഞങ്ങള്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല തുടങ്ങിയ ഞഞ്ഞാമിഞ്ഞകള്‍. ഇവിടെ സാമ്രാജ്യത്തവാദിയുടെയും സാമ്പാറിന്റെ സാ കേള്‍ക്കുമ്പോഴേക്കും സാമ്രാജ്യത്തം വരുന്നേ എന്നോരിയിട്ട്‌ തങ്ങളുടെ അവയ്‌ലബിള്‍ പി ബിയും പ്ലീനവും വിളിച്ചു ചേര്‍ക്കുന്ന കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളുമെല്ലാം ആലിംഗനബദ്ധരാകുന്ന അത്ഭുതക്കാഴ്‌ചയും കാണാം. തിന്മയുടെ ഈ അച്ചുതണ്ടാണ്‌ നമ്മെ ഭയപ്പെടുത്തുന്നത്‌. ഇവിടെയാണ്‌ യഥാര്‍ഥ മാനവികതയും സാമൂഹികതയും ആഗ്രഹിക്കുന്നവര്‍ പ്രതികരിക്കേണ്ടി വരുന്നത്‌.

ലൈംഗികതയില്‍ ഇസ്ലാമിന്‌ കൃത്യമായ കാഴ്‌ചയുണ്ട്‌. എന്താണ്‌ സ്വാതന്ത്ര്യമെന്നും സമത്വമെന്നും അത്‌ നിര്‍വചിക്കുന്നുണ്ട്‌. ലിംഗസമത്വവും ഭിന്നലീംഗനീതിയുമെല്ലാം അതിന്റെ പരിധിയിലുണ്ട്‌. പ്രകൃതി വ്യവസ്ഥയായ ഇസ്‌ലാമിന്‌ മനുഷ്യരിലെ പരസ്‌പരബന്ധങ്ങളെ പ്രകൃതിവിരുദ്ധമായി കാണാന്‍ കഴിയില്ല. ആണിന്‌ പെണ്ണും പെണ്ണിന്‌ ആ ണും എന്നതാണ്‌ പ്രകൃതിയെന്ന്‌ ഖുര്‍ആന്‍ സിദ്ധാന്തിക്കുന്നു. അതില്‍ തന്നെ ഏതു ആണും പെണ്ണും തമ്മില്‍ ചേരുമെന്നും ചേരാത്തവ ഏതെന്നുമൊക്കെ അത്‌ വിശദമായി പഠിപ്പിക്കുന്നുണ്ട്‌. മനുഷ്യന്റെ പ്രകൃതിപരമായ ലൈംഗികത്വരയെ ഇത്രത്തോളം മാനിച്ച, സംസ്‌കരിക്കുന്ന വേറെ ഒരു ധര്‍മസംഹിതയും ദര്‍ശനവുമില്ല. ഒട്ടും പാര്‍ശ്വഫലങ്ങളില്ലാത്ത ഏക ദര്‍ശനം ഈ രംഗത്ത്‌ ഇസ്‌ലാം മാത്രമാണ്‌. ഉദാരലൈംഗികതയുടെ വക്താക്കള്‍ക്ക്‌ തങ്ങളുടെ കാല്‍ നഖങ്ങളിലേക്ക്‌ നോക്കാനേ കണ്ണെത്തുകയുള്ളൂ. ഭാവിയിലെയും വിദൂരതകളിലെയും പ്രശ്‌നങ്ങള്‍ ദീര്‍ഘദര്‍ശനം ചെയ്യാന്‍ കഴിയാതെ പോയതാണ്‌ അവരുടെ ഉദാരത ഇടിത്തീയായി സമൂഹത്തിനുമേല്‍ പതിക്കാന്‍ കാരണമാകുന്നത്‌. അതാണ്‌ ഇത്തരം നിയമനിര്‍മാണങ്ങള്‍ സമൂഹത്തില്‍ വരുത്തുന്ന ദുഷ്‌പ്രവണതകളെ കുറിച്ച്‌ ഓര്‍മിപ്പിക്കുമ്പോള്‍ അവര്‍ മൗനികളോ ക്രുദ്ധരോ ആകുന്നത്‌. അവര്‍ക്ക്‌ മറുപടിയില്ല. ലോകത്തേക്ക്‌ ദൈവം ഒരു പ്രവാചകനെ നിയോഗിച്ചതു തന്നെ പ്രധാനമായും സമൂഹത്തെ ഈ വിഷയത്തില്‍ ബോധവത്‌കരിക്കാനാണെന്നു കാണാം. സദോം പ്രദേശത്തേക്ക്‌ അയച്ച ലൂത്‌ നബി

(അ)യുടെ ചരിത്രം ഖുര്‍ആന്‍ വളരെ പ്രാധാന്യത്തോടെ പലയിടങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്‌. ഒരു പക്ഷേ, പ്രവാചകന്‍ മുഹമ്മദ്‌(സ)യുടെ സമകാലികര്‍ക്ക്‌ ഈ കഥ അത്ര പ്രസക്തമായി തോന്നിയില്ലായിരിക്കാം. എന്നാല്‍ പ്രവാചകന്റെ ഉമ്മത്തിന്റെ ഇന്നത്തെ കഷ്‌ണത്തിന്‌ ഈ ആയത്തുകള്‍ ഈമാന്‍ വര്‍ധിപ്പിക്കേണ്ടതാണ്‌. ലോകത്ത്‌ തന്നെ മാതൃകയില്ലാത്തവിധം സ്വവര്‍ഗരതിയിലേക്ക്‌ കൂപ്പുകുത്തിയ ഈ സമൂഹത്തെ എത്ര തന്മയത്വത്തോടെയാണ്‌ ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്‌ ( 7: 81). ഇവരെ എക്കാലത്തെയും മനുഷ്യസമൂഹം ഓര്‍ക്കേണ്ടതിന്‌ തുല്യതയില്ലാത്ത ഭൗതികശിക്ഷയാണ്‌ അവര്‍ക്ക്‌ നല്‌കിയത്‌. ഇവരുടെ അധിവാസ സ്ഥലമാണ്‌ ഇന്ന്‌ ഭൂമിയിലെ സമുദ്രനിരപ്പില്‍ നിന്ന്‌ ഏറ്റവും താഴ്‌ന്ന പ്രദേശമായ ചാവുകടല്‍. അന്നാട്ടിലെ അധര്‍മികളോടൊപ്പം കീഴ്‌മേല്‍ മറിക്കപ്പെട്ട ആ പ്രദേശം പേരുപോലെ സാധാരണ കടല്‍-കര ജീവിതത്തിന്‌ നിരക്കാത്ത നിലയില്‍ ഗേപാര്‍ലറുകളുടെ നിത്യസ്‌മാരകമാണ്‌.

വിശുദ്ധഖുര്‍ആനിലെ നാലാം അധ്യായം 15,16 വചനങ്ങള്‍ ഈ നീ ചവൃത്തിക്കാര്‍ക്കുള്ള ശിക്ഷയെകുറിക്കുന്നതാണെന്നാണ്‌ പൂര്‍വികരും ആധുനികരുമായ ചില ഖുര്‍ആന്‍ പ ണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്‌.

``നിങ്ങളുടെ സ്‌ത്രീകളില്‍നിന്ന്‌ നീചവൃത്തിയിലേര്‍പ്പെടുന്നവരാരോ അവര്‍ക്കെതിരില്‍ സാക്ഷികളായി നിങ്ങളില്‍ നിന്ന്‌ നാലുപേരെ നിങ്ങ ള്‍ കൊണ്ടുവരുവീന്‍. അങ്ങനെ അ വര്‍ സാക്ഷ്യം വഹിച്ചാല്‍ അവരെ നിങ്ങള്‍ വീടുകളില്‍ തടഞ്ഞുവെച്ചുകൊണ്ടിരിക്കുക. അവരെ മരണം ഏറ്റെടുക്കുകയോ അല്ലാഹു അവര്‍ ക്കൊരു മാര്‍ഗം ഉണ്ടാക്കുകയോ ചെ യ്യുന്നതുവരെ. നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ ആ നീചവൃത്തി ചെയ്യുന്ന ര ണ്ടുപേരെയും നിങ്ങള്‍ പീഡിപ്പിക്കുക. എന്നാല്‍ അവരിരുവരും പശ്ചാത്തപിക്കുകയും നടപടി നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നപക്ഷം നി ങ്ങള്‍ അവരെ വിട്ടേക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം ഏ റെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.'' (4:15,16)

സ്വവര്‍ഗരതിക്കാരായ സ്‌ത്രീകളെ കൃത്യമായ സാക്ഷിവിസ്‌താരത്തിനു ശേഷം കുറ്റംതെളിഞ്ഞാല്‍ അത്‌ ആവര്‍ത്തിക്കാന്‍ സാധിക്കാത്തവിധം വീടുകളില്‍ തടഞ്ഞുവെക്കണമെന്നാണ്‌ ഒന്നാം ആയത്തി ന്റെ വിവക്ഷയെന്ന്‌ ചില വ്യാ ഖ്യാതാക്കള്‍ വിശദീകരിക്കുന്നു. അതുപോലെ ഇങ്ങനെയുള്ള പുരുഷന്മാ ര്‍ക്ക്‌ അവര്‍ പശ്ചാത്തപിക്കുകയും ധാര്‍മികജീവിതത്തിലേക്ക്‌ മടങ്ങുകയും ചെയ്യാത്തപക്ഷം നിന്ദ്യമായ ശിക്ഷ നല്‌കണമെന്നാണ്‌ 16-ാം വചനം സൂചിപ്പിക്കുന്നത്‌.

ഇവരുടെ ചെയ്‌തിയെ എത്രഗൗരവത്തോടെയാണ്‌ ഇസ്‌ലാം കണ്ടതെന്നു ബോധിക്കാന്‍ ഇവര്‍ക്ക്‌ നല്‌ കേണ്ട ശിക്ഷയെ കുറിച്ച ചര്‍ച്ചത ന്നെ ധാരാളം. വാളുകൊണ്ട്‌ വെട്ടിക്കൊന്ന്‌ ചുട്ടുകളയണം എന്നു പറഞ്ഞവരും മതില്‍ മറിച്ചിട്ട്‌ കൊല്ലണമെന്നു പറഞ്ഞവരും വ്യഭിചാരികളുടെതിനു തുല്യമായ അടി ശിക്ഷയോ വധശിക്ഷയോ നല്‌കണമെന്നു പറഞ്ഞവരും അതാതുകാലങ്ങളില്‍ ന്യായാധിപന്‌ യുക്തംപോലെ ചെയ്യാമെന്നു പറഞ്ഞവരുമുണ്ട്‌ ഇക്കൂട്ടത്തില്‍ . ഏതായാലും ചില വ്യക്തികളുടെ മനോനിലപാടുകളില്‍ കാണുന്ന ഈ അപഭ്രംശത്തെ രോഗമായിട്ടല്ല, മറിച്ച്‌ മൂല്യച്യുതിയായിട്ടാണ്‌ ഖുര്‍ആന്‍ കാണുന്നത്‌. ഇവരെ മാനസിക-ശാരീരിക ശിക്ഷണങ്ങള്‍ക്കു വിധേയമാക്കി സമൂഹഘടനയില്‍ വന്ന കാന്‍സര്‍ തുടച്ചുനീക്കണമെന്നാണ്‌ ഇസ്‌ലാമിന്റെ താല്‌പര്യം. ഗുദഭോഗവും ഉറഉപയോഗിച്ചുള്ള അഗമ്യഗമനവും പരസ്‌പരം അറിഞ്ഞും അംഗീകരിച്ചുമുള്ള ചെയ്‌ഞ്ചിംഗ്‌ പോലുള്ള കൂട്ടരതികളും ഐഡന്റിറ്റി കാര്‍ഡോടെയെങ്കില്‍ വേശ്യാവൃത്തിയുമെല്ലാം സമൂഹഭദ്രതക്ക്‌ അനുപേക്ഷണീയമായി കാണുന്ന ഉത്തരാധുനിക ലൈംഗികജീവികള്‍ക്ക്‌ ഇതൊന്നും തീരെ ദഹിക്കില്ല.

സ്വവര്‍ഗലൈംഗികത സമൂഹത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്ന നൈതികവിരുദ്ധത പലതാണ്‌. ദൈവം മനുഷ്യന്റെ ശരീരഘടനപോലും സൃഷ്‌ടിച്ചത്‌ ആണിന്‌ പെണ്ണ്‌ എന്ന രീതിയിലാണ്‌. അതല്ലാത്തരൂപത്തിലുള്ള ലൈംഗികത മാനസികവും ശാരീരികവുമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്‌. ഹോമോ സെക്ഷ്വലുകളായി ഉറച്ചുനില്‌ക്കുന്നവര്‍ ലിംഗമാറ്റം നടത്താനുള്ള ശ്രമങ്ങള്‍ നടത്താറുണ്ട്‌. വസ്‌ത്രത്തിലും ശരീരത്തിലും ചെറുതും വലുതുമായ മാറ്റങ്ങള്‍ക്ക്‌ ഇവര്‍ മുതിരുന്നു. കൂടാതെ ഇവരില്‍ പലരും കൂടെ കൊണ്ടുപോകുന്ന സാധാരണ വിവാഹജീവിതം ഇണകള്‍ക്ക്‌ പീഡനമായി മാറുന്നു. വ്യത്യസ്‌ത ലിംഗത്തില്‍പെട്ട ഇണയെ തൃപ്‌തിപ്പെടുത്താനോ ഇണയില്‍ തൃപ്‌തിപ്പെടാനോ ഇവര്‍ക്ക്‌ കഴിയുന്നില്ല. സ്വാഭാവിക ലൈംഗികതയല്ലാത്തതിനാല്‍ ഇവര്‍ തങ്ങളുടെ ഇണയെ ഇടക്കിടക്ക്‌ മാറ്റിക്കൊണ്ടിരിക്കുന്നു. ഒന്നിലും ഒമ്പതിലുമൊന്നും ഇവര്‍ക്ക്‌ മതിവരുന്നില്ലെന്നാണ്‌ പഠനങ്ങള്‍. ഇത്‌ ലൈംഗികരോഗങ്ങളും മറ്റും വളരെ വേഗം പരക്കുവാന്‍ ഇടയാക്കുന്നുണ്ട്‌. `സ്വവര്‍ഗ ദമ്പതികള്‍' കുട്ടികളെ ദത്തെടുക്കുന്നുണ്ടെങ്കിലും ആ കുട്ടികള്‍ക്ക്‌ സാധാരണ കുട്ടികള്‍ക്ക്‌ ലഭിക്കുന്ന മാതൃ-പിതൃ സംരക്ഷണം ലഭിക്കുന്നില്ല. ലൈംഗിക പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലാകാത്തതിനാല്‍ വരുന്ന ശാരീരിക പ്രശ്‌നങ്ങള്‍ ഒട്ടനവധിയാണ്‌. സമൂഹത്തില്‍ ഇവരെ തിരിച്ചറിയാന്‍ കഴിയാത്തത്‌ ഈ ബുദ്ധിശൂന്യതയെ ന്യായീകരിക്കാത്തവര്‍ക്ക്‌ പല പ്രശ്‌നങ്ങളുമുണ്ടാക്കുന്നുണ്ട്‌. അഥവാ, പ്രകൃതി വിരുദ്ധത, പ്രത്യുത്‌പാദനനിരാസം, സാമൂഹ്യവിരുദ്ധത തുടങ്ങി പലതലമൂര്‍ച്ചയുള്ള കൊടുംപാതകമാണ്‌ സ്വവര്‍ഗലൈംഗിത എന്ന്‌ ചുരുക്കം.

കേരളവും മലബാറിലെ ചില പ്രത്യേക പ്രദേശങ്ങളുമെല്ലാം നേരത്തെ തന്നെ സ്വവര്‍ഗരതിക്ക്‌ കുപ്രസിദ്ധമാണ്‌. കുറച്ചുമുമ്പ്‌ കാണാതാകുന്ന കുഞ്ഞുങ്ങളെപറ്റിയുള്ള അന്വേഷണങ്ങള്‍ എത്തിച്ചത്‌ സ്വവര്‍ഗഭോഗികളുടെ ഇരകളാക്കപ്പെടുകയാണ്‌ അത്തരം ബാല്യ-കൗമാരങ്ങള്‍ എന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യത്തിലാണ്‌. പക്ഷേ, ഇമ്മോറല്‍ ട്രാഫിക്കെന്ന ചെറുകുറ്റം ചുമത്താനെങ്കിലും സാധിക്കുന്ന അന്യസ്‌ത്രീ-പുരുഷ അസമയ കൂടിച്ചേരലുകളുടെ വകുപ്പുപോലുംചുമത്തി ഇവരെ ശിക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം വകുപ്പ്‌ 377 നിലവിലുണ്ടെങ്കിലും രണ്ടു പുരുഷന്‍മാരെയോ രണ്ടു സ്‌ത്രീകളെയോ സംശയിക്കാനുള്ള സാധ്യതക്കുറവു തന്നെയായിരുന്നു ഇവരുടെ രക്ഷാമാര്‍ഗം. എന്നിട്ടും ഇവര്‍ ഏറെ പീഡനം ഏല്‌ക്കേണ്ടി വരുന്നുണ്ടത്രെ! സമൂഹം ഇവരെ മോശക്കാരായി കാണുന്നതാണത്രേ വിവേചനം! ധാര്‍മികതയും മനുഷ്യത്വവും കൊതിക്കുന്നവര്‍ പ്രകൃതി വിരുദ്ധതകളുടെ പരകായപ്രവേശങ്ങളുടെ വേഷപ്പകര്‍ച്ചകളും അവയുടെ സമൂഹത്തില്‍ ചേക്കേറാനുള്ള പൊറാട്ടുനാടകങ്ങളും അനുവദിച്ചുകൂടാ. മനുഷ്യന്റെ ധര്‍മബോധം സഹസ്രാബ്‌ദങ്ങളായി നിഷിദ്ധമാക്കിയ കാര്യങ്ങള്‍ ഓരോന്നായി അഴിച്ചുമാറ്റാനുള്ള ഈ കമ്പോള കുടിലത മുളയിലേ നുള്ളേണ്ടതുണ്ട്‌. ഇന്നലെയവര്‍ വേശ്യാവൃത്തി അനുവദനീയമാക്കി. ഇന്നവര്‍ സ്വകാര്യ സ്വവര്‍ഗലൈംഗികതക്ക്‌ പട്ടുംവളയും നല്‌കുന്നു. നാളെ മസോക്കിസവും ഫെറ്റിഷിസവും, പീഡോഫീലിയ, ബെസ്റ്റ്യാലിറ്റി മുതലായവയും അനുവദിക്കും. പിന്നെയത്‌ ആര്‍ക്കും ആരെയും ഇഷ്‌ടത്തോടെയും അല്ലാതെയും എപ്പോഴും എവിടെവെച്ചും ഉപയോഗിക്കാമെന്ന എല്ലാം എല്ലാവര്‍ക്കുമെന്ന സമത്വസുന്ദരലോകത്തെത്തും. ചിറകെട്ടേണ്ടവരുടെ ആലസ്യം ഭൂമിയെ ഒരു വലിയ ചാവുകടലാക്കാതിരിക്കട്ടെ.

© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.
srfajman@gmail.com

1 comments:

Anonymous said...

ഈ ബ്ലോഗ് വായിക്കുക;പ്രതികരിക്കുക

Post a Comment

നിങ്ങളുടെ പ്രതികരണം അറിയിക്കുക....

 
ശബാബ് റീഡേഴ്‌സ് ഫോറം അജ്‌മാന്‍. Designed and Maintained by മലയാളി | Malayaali. For Ajman Islahi Centre, I T Wing.